2010 ജൂൺ 3, വ്യാഴാഴ്‌ച

അധിക്ഷേപിക്കുന്നവരെ എന്തിനു ചുമക്കണം?

ബംഗാളില്‍ ചരിത്രപരമായ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് മാര്‍ക്കിസ്റ്റ് പാര്‍ടി. ഇനി കേരളത്തിലും ഇത് ആവര്‍ത്തിക്കുന്നത് കാണുവാന്‍ അധികം കാത്തിരിക്കേണ്ടിവരും എന്ന് തോന്നുന്നില്ല.
ഇതിനിടയില്‍ ചിലര്‍ ചങ്ങനാശ്ശേരിക്ക് വണ്ടി പിടിച്ചതയി പത്രവാര്‍ത്തകള്‍ വന്നിരുന്നു. ചൂലും ചാണകവെള്ളവുമായി കിനാലൂരിലെ സ്ത്രീകള്‍ ചെയ്ത പോലെ ചങ്ങനാശ്ശേരിയില്‍ ഉള്ളവര്‍ ആര്‍ജ്ജവം കാണിക്കേണ്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പു നാം മറന്നു കൂട. അന്ന് എന്തായിരുന്നു ഇവിടത്തെ ഇടതു പക്ഷത്തിന്റെ ബഹളം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായും ജമാ‍ാത്തെ ഇസ്ലാമിയുടെ അടക്കം വോട്ടുകളും അനുഗ്രഹവും വാങ്ങിയവര്‍ ഇപ്പോള്‍ ഇരവാദത്തെ തള്ളി നമുക്കിടയിലേക്ക് പ്രീണനവുമായി വരുന്നുണ്ട്.


സവര്‍ണ്ണരെ എന്നും ഇക്കൂട്ടര്‍ക്ക് പുച്ചവും പരിഹാസവുമാണ്. പ്രത്യേകിച്ച് ഇടതു ബുദ്ധിജീവികള്‍ക്ക്. അവര്‍ നിരന്തരം സവര്‍ണ്ണന്‍ എന്നും പറഞ്ഞ് അധിക്ഷേപിക്കുന്നു. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി
ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുവാന്‍ ഇവരുടെ നാക്കോ തൂലികയോ പൊങില്ല. സായ്പിനെ കണ്ടാല്‍ കവാത്ത് മറക്കും എന്ന് പറയുന്ന പോലെ സായ്‌വിനെ കണ്ടാല്‍ കവാത്തു മറക്കും.
എന്തുകോണ്ട് ഇവര്‍ ഈ ഭത്സനം ആവര്‍ത്തിക്കുന്നു എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുവാന്‍
അവരുടെ വോട്ടുബാങ്കില്‍ സ്വാധീനം ഉറപ്പിക്കുവാന്‍ എന്നു കരുതേണ്ടി വരും. ഇരവാദികള്‍ ഉറഞ്ഞു തുള്ളിയത് നാം മറക്കരുത്. കേരളത്തിലും ഗുജറാത്തിലും ഒരേ അവസ്ഥയാണെന്നായിരുന്നു ഇക്കൂട്ടര്‍ വാദിച്ചത്. സംഘപരിവാര്‍ കേരളത്തില്‍ കലാപം ഉണ്ടാക്കുവന്‍ പോകുന്നു എന്നൊക്കെ ഇവര്‍ വ്യാജ പ്രചരണം അഴിച്ചു വിട്ടു. ഇവിടത്തെ ഭൂരിപക്ഷം ഇതാ സംഘടിച്ചിരിക്കുന്നു ആകെ കുഴപ്പം ഉണ്ടാകുവാന്‍ പോകുന്നു എന്ന മട്ടില്‍ പ്രചാരണ കോലാഹലം കത്തിക്കയറി. യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്തവര്‍ മണിമന്ദിരങ്ങളോ, ഹവാലപ്പണമോ, ബാങ്ക് ബാലന്‍സോ ഇല്ലാത്തവര്‍ സാമുദായികമായി ഭരണ കൂടങ്ങളെ സ്വാധീനിക്കുവാന്‍ കഴിവില്ലാത്തവര്‍ അങ്ങിനെ അവശതയനുഭവിക്കുന്ന
അമ്പലവാസികള്‍ പോലും സവര്‍ണ്ണന്‍ എന്ന പേരില്‍ ക്രൂശിക്കപ്പെട്ടു. 90% മാര്‍ക്കു വാങ്ങിയാലേ സവര്‍ണ്ണനു സീറ്റുള്ളൂ. കാശുകൊടുത്തു സീറ്റുവാങ്ങുവാന്‍ അവനു വഴിയില്ല.

അതിനാല്‍ ഇടതുപക്ഷത്തെ കിനാലൂരിലെ സഹോദരിമാര്‍ ചെയ്ത പോലെ, ബംഗാളിലെ അഭ്യസ്ത വിദ്യര്‍ക്കൊപ്പം അക്ഷരാഭ്യാസം ഇല്ലാത്ത ജനത പോലും യാദാര്‍ഥ്യം തിരിച്ചറിഞ്ഞ് തിരസ്കരിച്ച പോലെ നമ്മളും തിരസ്കരിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. ഇന്നു ചങ്ങനാശ്ശെരിയില്‍ ഇറങ്ങിയെങ്കില്‍ നാളെ ഇവര്‍ വീണ്ടും മലപ്പുറത്തേക്ക് വണ്ടി കയറും.
നിരന്തരമായി അധിക്ഷേപിക്കുന്നവരെ നമ്മള്‍ എന്തിനു ചുമക്കണം?

അഭിപ്രായങ്ങളൊന്നുമില്ല: