2010 ജൂലൈ 20, ചൊവ്വാഴ്ച

ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാര്‍

അണികള്‍ക്ക് നേതാക്കന്മാര്‍ പറയുന്നത് അതേ പടി വിഴുങ്ങുവാന്‍ മടിയുണ്ടാകില്ല. തീയായാലും തീ...മായാലും അവര്‍ വിഴുങ്ങിയെന്നിരിക്കും. എന്നാല്‍ പൊതുജനത്തിന്റെ കാര്യമോ?
കണ്ടല്‍ പാര്‍ക്കെന്ന് ബോര്‍ഡ് വച്ച് ഒരു സംരംഭം തുടങ്ങുക. എന്നിട്ട് പുഴയോരം മുഴുവന്‍ വേലികെട്ടി ഒരു പ്രത്യേക മേഘലയാക്കുക. കാശുകൊടുത്തുവാങ്ങിയതോ കൈവശപ്പെടുത്തിയതോ പാട്ടത്തിനെടുത്തതോ എന്തോ ആവട്ടെ
ഇമ്മാതിരി പരിപാടിതന്നെ അല്ലെ സ്വകാര്യ റിസോര്‍ട്കാരും ചെയ്യണത്?
പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനത്തിനു ആരു അനുമതി കൊടുത്തു?

കണ്ടല്‍ പാര്‍ക്കല്ല കണ്ടല്‍ സംരക്ഷണമാണത്രെ നെതാവിന്റെ പുതിയ വെളിപ്പെടുത്തല്‍.

കണ്ടല്‍ സംരക്ഷിക്കാനെന്തിനാ അവിടെ മരവും മുളയും ഒക്കെ കൊണ്ട് കെട്ടിടം പണിയുന്നെ? മണ്ണിട്ട് നികത്തല്‍ വേറെ കുറേ സ്ഥലത്ത്
കല്ലുകൊണ്ട് കെട്ടിയിരിക്കുന്നു. കവാടത്തില്‍ “സംഭാവന” പിരിവു. എന്താ ഈ സംഭാവന? സംഭാവന എന്നത് ഒരാള്‍ സ്വന്തം ഇഷ്ടത്തിനു നകുന്നതാ‍ണ്.
നിങ്ങള്‍ ഒരു സിനിമക്ക് പോകുമ്പോള്‍അവിടെ ഹാളിനകത്ത് കടക്കുവാന്‍ ടിക്കറ്റെടുക്കുന്നതിനെ ആരെങ്കിലും “സംഭാവന” എന്നു പറയുമോ?
മൃഗശാലയില്‍ കടക്കാന്‍ “സംഭാവന” കൊടുക്കുകയാണോ പതിവ്?
ആടിനെ പട്ടിയാക്കരുത് സഖാക്കന്മാരെ..അണികള്‍ വിശ്വസിച്ചാലും ജനം വിശ്വസിക്കില്ല.

കാശുപിരിക്കുന്ന സംഭവത്തിനു ടാക്സ് കൊടുക്കണ്ടെ? അപ്പോള്‍ അത് ഒഴിവക്കാനുള്ള വഴിയാണോ ഈ “സംഭാവന” പിരിവ്?

നുണപറയാന്‍ ഉളുപ്പില്ലാതെ പറയുവാന്‍ അതിനു ഈ കൂട്ടര്‍ക്ക് ഉള്ള കഴിവ് ഒന്നു വേറെ തന്നെ. അബ്ദുള്ളക്കുട്ടിയെ പറ്റി എന്തൊക്കെ അപരാധം ആണ് പറഞ്ഞത്. പോളിഞ്ഞില്ലേ?
ഇപ്പോ ദേ കണ്ടലുമായി വന്നിരിക്കുന്നു.

കണ്ണൂരില്‍ കണ്ടലിന്റെ പേരില്‍ കച്ചവടം നടത്തുവാന്‍ ഉള്ള മാര്‍ക്കിസ്റ്റ് നേതാക്കന്മാരുടെ പരിപാടിയെ പൊതുജനത്തിനു മുമ്പില്‍ തുറന്നു കാണിച്ച കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍.കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരിലെ ആണ്‍ കുട്ടിയാണ് സുധാകരന്‍. കേരളത്തില്‍ ഭരണത്തിലിരിക്കുമ്പോല്‍ ഇത്തരം കച്ചവട സംരംഭങ്ങള്‍ തുടങ്ങുവാനും അതിനോരോ ഉടായ്പ് ന്യായങ്ങള്‍ നിരത്തുവാനും ഉള്ള ഇത്തരം പരിപാടികള്‍ കയ്യോടെതന്നെ നിര്‍ത്തെണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: