2011 ഫെബ്രുവരി 26, ശനിയാഴ്‌ച

പി.ശശിയെന്തിനു പുറത്ത് പോകണം

കുറച്ചു നാള്‍ മുന്‍പ് മാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചക്ക് ഇടനല്‍കിയതായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയുടെ പൊടുന്നനെ ഉള്ള ചികിത്സയ്ക്ക് പോകല്‍.
അദ്ദേഹത്തിനു കാര്യമായ എന്തോ “അസുഖം” ഉണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ ചികിത്സ തേടുന്നതായി വാര്‍ത്തവന്നു. എന്നാല്‍ പി.ശശിയെ പറ്റി അത്ര നല്ലതല്ലാത്ത ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പെണ്ണ് വിഷയം ആണെന്നായിരുന്നു അത്. ഇതു സംബന്ധിച്ച് ഏതോ സഖാവിന്റെ പരാതിയുമുണ്ടായതായി പറയപ്പെടുന്നു. സംഭവം നിയമ സംഭയിലും ചര്‍ച്ചയായി.

ഇവിടെ പെണ്ണുങ്ങള്‍ക്കെതിരെ പ്രശ്നമുണ്ടാക്കുന്നവരെ കയ്യാമം വച്ച് നടത്തും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഒരു മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം. വര്‍ഷം അഞ്ചായിട്ടും പണ്ട് ആരോപണം ഉന്നയിച്ച വി.ഐ.പി യെ ഇതുവരെ പിടികൂടുകയോ പെണ്‍‌വാണിഭക്കാരെ കയ്യാമം വെച്ചില്ലെന്ന് മാത്രമല്ല പി.ശശിക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുന്നു എന്നാണ് പറയുന്നത്. പാര്‍ടിക്ക് അതിന്റെതായ സംവിധാനം ഉണ്ടത്രെ. അത് കൊള്ളാം കൊള്ളരുതായ്മ ചെയ്യുന്നത് പാര്‍ട്ടിക്കാരന്‍ ആണെങ്കില്‍ അത് പാര്‍ടി അന്വേഷിച്ച് അച്ചടക്ക നടപടിയെടുക്കും എന്നാല്‍ ലീഗുകാരനോ മറ്റോ ആണെങ്കില്‍ ഉടനെ അതു സംബന്ധിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കു. അതായത് അവനവന്റെ ആളാണെങ്കില്‍ കേസും കൂട്ടവും ഇല്ല ലീഗുകാരനോ കോണ്‍ഗ്ര്സസുകാരനോ ആണെങ്കില്‍ നടപടി വേറെ.

രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒരു സ്ത്രീയെയും രാത്രിയില്‍ ഒരിടത്ത് ഒരുമിച്ച് കണ്ടു എന്നതിന്റെ പേരില്‍ വലിയ കോലാഹലം നടത്തിയിരുന്നു ഇവിടത്തെ ഡി.വൈ.എഫ്.ഐക്കാര്‍. എന്നാല്‍ വ്യദ്യപരിശോധനയില്‍ അവര്‍ ലൈംഗീകമായി ബന്ധപ്പെട്ടുവോ എന്ന് വ്യക്തമായോ എന്തോ? ഇല്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹവും ആ സ്തീയുമെത്രമാത്രം അവഹേളനം സഹിക്കേണ്ടി വന്നു എന്നതും ഓര്‍ക്കുക. സംസ്ഥാന കമ്മറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശി എന്തിനു പുറത്ത് പോകണം എന്ന് ചുരുങ്ങിയ പക്ഷം കണ്‍നൂരിലെ ജനത്തിനെ അറിയിക്കുവാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഇല്ലേ? നാറിയ കഥായണെങ്കില്‍ അത് പറയൂന്നേ.

അഭിപ്രായങ്ങളൊന്നുമില്ല: